പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പിനിടെ നോര്‍ത്ത് 24 പര്‍ഗാന്‍സ് ജില്ലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ ദമ്പതികളുടെ വീടിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീയിട്ടു. ഞായറാഴ്ച്ച അര്‍ധരാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കവെ വീടിന് അക്രമികള്‍ തീയിടുകയായിരുന്നു. . ഷിബു, ഉഷ ദാസ് ദമ്പതികളാണ് കൊല്ലപ്പെട്ടത്. തൃണമൂല്‍ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആരോപിച്ചു.
ബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനുണ്ടോ എന്ന് സംശയമാണെന്നും ഭരിക്കുന്ന പാർട്ടിയുടെ നേതാവ് തന്നെ അക്രമങ്ങൾക്ക് നേതൃത്വം നൽകുകയാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
#WATCH: On being identified, BJP supporter Sujit Kumar Das, was slapped by #WestBengal Minister Rabindra Nath Ghosh (in purple kurta) at Cooch Behar's booth no. 8/12 in presence of Police. #PanchayatElection pic.twitter.com/9S2gyAoNQt
— ANI (@ANI) May 14, 2018
അതേ സമയം , പശ്ചിമ ബംഗാൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വ്യാപക അക്രമങ്ങൾക്ക് അരങ്ങായിരിക്കുകയാണ്. സ്വതന്ത്ര സ്ഥാനാർഥിയടക്കം ആറുപേരാണ് ഇതുവെര കൊല്ലെപ്പട്ടത്.
Be the first to comment on "സി.പി.ഐ.എമ്മുകാരായ ദമ്പതികളെ തീകൊളുത്തിക്കൊന്നു. ബംഗാളിൽ തൃണമൂൽ ഭീകരതയെന്ന് സിപിഎം"